2010, ഡിസംബർ 13, തിങ്കളാഴ്‌ച

റിപ്പോര്ട്ടുകള്

മദ്യദുരന്തം; സിറ്റിംഗ്‌ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തം സിറ്റിംഗ്‌ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്‌ജി വേണമെന്ന്‌ ഹൈക്കോടതിയോട്‌ ആവശ്യപ്പെടും. സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ മറ്റ്‌ വഴി തേടാനും തീരുമാനമായി. സിറ്റിംഗ്‌ ജഡ്‌ജി ഇല്ലെങ്കില്‍ ജില്ലാ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ സൂചന. മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമുണ്‌ടായി.
കാഴ്‌ച നഷ്‌ടപ്പെട്ടവര്‍ക്ക്‌ നാല്‌ ലക്ഷം രൂപ വീതവും നല്‍കും. ചികിത്സാ ചെലവ്‌ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. കള്ളിനകത്ത്‌ മായം ചേര്‍ക്കുന്നതിലുള്ള എല്ലാ ശ്രമങ്ങളും ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ലിന്റെ സംഭരണവില കൂട്ടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കിലോയ്‌ക്ക്‌ ഒരു രൂപ വര്‍ധിപ്പിച്ച്‌ 13 രൂപയാക്കാനാണ്‌ തീരുമാനം. അന്യസംസ്ഥാന ലോട്ടറി നികുതി മുന്‍കൂര്‍ ഈടാക്കാനുള്ള ലോട്ടറി ഓര്‍ഡിനന്‍സിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ദേശീയപാത പുനരുദ്ധാരണത്തിന്‌ ആവശ്യമായ 330 കോടി രൂപയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മദ്യ ദുരന്തം: ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗുരുദാസന്‍

Posted on: 07 Sep 2010



മലപ്പുറം: വിഷക്കള്ള് കുടിച്ച് 23 പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. കാരണക്കാരെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കും. കള്ളില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ട് പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ആസ്​പത്രികളിലുള്ളവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മദ്യദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


Related News:
വിഷമദ്യദുരന്തം അട്ടിമറിയാവാം: വൈക്കം വിശ്വന്‍ (09 Sep, 2010)
വിഷക്കള്ള് ദുരന്തം: മരണം 26 ആയി (09 Sep, 2010)
കള്ളുകച്ചവടം ഇനിയില്ലെന്ന് കെ.അച്യുതന്‍ (09 Sep, 2010)
വിഷക്കള്ള് ദുരന്തം: അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്‌ (08 Sep, 2010)
പാലക്കാട് ജില്ലയിലെ ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്‌ (08 Sep, 2010)
എക്‌സൈസ് കമ്മീഷണറെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചു (07 Sep, 2010)
വിഷക്കള്ള്: കൂടുതല്‍ പേര്‍ ആസ്​പത്രിയില്‍ (07 Sep, 2010)
മദ്യദുരന്തം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (07 Sep, 2010)
ആഭ്യന്തരമന്ത്രിയെ തടയാന്‍ ശ്രമം; ഷാപ്പുകള്‍ തകര്‍ത്തു (07 Sep, 2010)
മലപ്പുറം വിഷക്കള്ള് ദുരന്തം: മരണം 23 ആയി (07 Sep, 2010)
വ്യാജമദ്യം വിതരണം ചെയ്ത ഷാപ്പ് അടിച്ചുതകര്‍ത്തു (06 Sep, 2010)
മദ്യദുരന്തം: ഉന്നതതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി (06 Sep, 2010)
മലപ്പുറം: വിഷക്കള്ള് കുടിച്ച് 23 പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. കാരണക്കാരെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കും. കള്ളില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ട് പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ആസ്​പത്രികളിലുള്ളവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മദ്യദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

6.8.2010
തിരുവനന്തപുരം: മലയാളിയുടെ ലഹരിഭ്രമത്തിന് കുറവൊന്നുമില്ലെന്നാണ് മദ്യവില്‍പ്പനയുടെ ഏറ്റവും പുതിയ കണക്കുകളും നല്‍കുന്ന സൂചന.

ഓണക്കാലം അടുക്കുന്നതോടെ പതിവിലധികം മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ നാലു മാസം മലയാളി കുടിച്ചു തീര്‍ത്തത് 68.32 ലക്ഷം കെയ്‌സ് മദ്യവും 26.92 കെയ്്‌സ് ബിയറുമാണ്.

2009 ഏപ്രില്‍ മുതല്‍ ജൂലൈവരെ കുടിച്ചതിനെക്കാള്‍ 6.70 ലക്ഷം കേയ്‌സ് മദ്യവും 1.29 ലക്ഷം കേയ്‌സ് ബിയറുമാണ് ഈ വര്‍ഷം കേരളം അതേസമയം കൊണ്ട് കുടിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജുലൈ വരെ ആദ്യനാലുമാസത്തെ കണക്കുകള്‍ അനുസരിച്ച് 2091.38 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റുപോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് കേരളത്തിലാണ്, ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ മദ്യതലസ്ഥാനമെന്ന പേര് തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചു കേരളത്തിന് സ്വന്തം

മദ്യവില്‍പ്പന വഴി 1653.87 കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മദ്യ ഇനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി സമ്പാദിച്ച സംസ്ഥാനവും കേരളംതന്നെയെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

മലയാളിയുടെ മദ്യത്തിന്റെ ഉപയോഗവും ജനസംഖ്യയും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ 8.3 ലീറ്റര്‍ മദ്യമാണ് ഓരോ മലയാളിയുടെയും ക്വോട്ട.

മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ പഞ്ചാബാണു തൊട്ടുപിന്നില്‍ 7.9 ലീറ്റര്‍. ഇതുപക്ഷേ ബീവേജസ് കോര്‍പറേഷന്‍വഴി വിറ്റ മദ്യംമാത്രം കണക്കാക്കിയാണ്. അനധികൃതമായി സംസ്ഥാനത്തെത്തുന്നതും കള്ളുഷാപ്പുകള്‍ വഴി വിറ്റഴിക്കുന്നതും സൈനിക ക്വാട്ടയില്‍ ലഭിക്കുന്നതുമായ മദ്യത്തിന്റെ കണക്കുകള്‍ ഇതിന് പുറത്താണ്.

നിലവില്‍ ജനസംഖ്യാനുപാത കണക്കു നോക്കിയാല്‍ സംസ്ഥാനത്തെ ഓരോ മലയാളിയും 1340 രൂപചെലവിട്ട് നാലുകാലില്‍ നടക്കുന്നു.ഈ നാലുമാസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 344.54 കോടിയുടെ നികുതി വര്‍ധനവാണുണ്ടായത്. വില്‍പനയില്‍ 20% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന് 2010ല്‍ 6500 കോടി രൂപ മദ്യം വിറ്റുള്ള വരുമാനമായി ലഭിയ്ക്കും. 5040 കോടിയായിരുന്നു കഴിഞ്ഞവര്‍ഷം നികുതി വരുമാനം. 100 രൂപയ്ക്ക് ബീവറേജസ് കോര്‍പറേഷനില്‍നിന്ന് മദ്യം വാങ്ങിയാല്‍ 80 രൂപയും സര്‍ക്കാരിനാണു ലഭിക്കുന്നത്. 18 രൂപ മദ്യ കമ്പനിക്കും രണ്ടു രൂപ കോര്‍പറേഷനും ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ