2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ലോട്ടറി വിവാദം; വിഡി സതീശന്‍ തോമസ് ഐസക് തമ്മിലടി

തിരു: ­ലോട്ടറി വിവാദത്തില്‍ വി­ഡി സതീശന്‍ എംഎല്‍എ­യും ധനമന്ത്രി തോമസ് ഐസക്കും കൊമ്പുകോര്‍ക്കു­ന്നു. ലോട്ടറി വിവാദത്തില്‍ തോമസ് ഐസക് പരസ്യസംവാദത്തിന് ക്ഷണിച്ചത് ഉമ്മന്‍ചാണ്ടിയെ, അല്ലെങ്കില്‍ രമേശ് ചെന്നിത്ത­ലയെ ആയിരുന്നു. എന്നാല്‍ ഇതേറ്റുപിടിച്ചത് വി­ഡി സതീശന്‍ എംഎല്‍എ ആയിരുന്നു. ഇന്ന­ലെ വിഡി സതീശന്‍ എംഎല്‍എയ്ക്ക് തോമസ് ഐസക് പറഞ്ഞ മറുപടി, വിഡി സതീശന്‍ തനി­ക്കുള്ള എതിരാളിയല്ലെന്നും തന്റെ പ്രൈവറ്റ് സെ­ക്രട്ടറിയെ സംവാദത്തിനയയ്ക്കാമെന്നുമാണ്. സം­വാദം അധികം വൈകിക്കണ്ടെന്നും അടുത്ത തിങ്ക­ളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാകാമെ­ന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ലോട്ടറി വിവാദത്തില്‍ തന്റെ അഡീഷണല്‍ സെക്രട്ടറി ഗോപകുമാറി­നെ സംവാദത്തിന് അയക്കാമെന്ന് പറഞ്ഞത് തന്നെ അപമാനിക്കാനാണെങ്കിലും താനത് ഏറ്റെ­ടുക്കുന്നതായി വിഡി സതീശന്‍ എംഎല്‍എ പറ­ഞ്ഞു. യുഡിഎഫ് തന്നെ ഏല്‍പ്പിച്ച ദൗത്യം ഏറ്റെ­ടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തോമ­സ് ഐസക് സംവാദത്തില്‍നിന്ന് ഒളിച്ചോടുകയാ­ണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ